Friday 3 April, 2015

ദുഖവെള്ളി - Good Friday...

ദുഖവെള്ളി
3.4.15
[Is 52:13-53:12/ Heb 4:14-16; 5:7-9/ Jn 18:1-19:42]

-   ദുഖവെള്ളി - Good Friday‘felix culpa’
-   ദുഃഖം/വേദന  ഉണ്ടായോ ഇല്ലയോ, യേശു സ്വയം തെരഞ്ഞെടുത്തതാണ് കുരിശു...
-   സ്വര്‍ത്തതയാണ് ജീവന്‍ സംരക്ഷിക്കുക... ജീവന്‍ ത്യജിക്കുന്നത് നിസ്വാര്തതയും...
-   സ്വാര്‍ഥതയാണ് പാപം – സ്നേഹത്തില്‍ സ്വാര്തതയില്ല...
-   സ്വാര്‍ത്ഥതയെ നിയന്ത്രിച്ചുകൊണ്ട് പാപത്തെ അതിജീവിച്ചു...

-   തമിഴില്‍ ഒരു പ്രയോഗമുണ്ട്: ‘சுகமான சுமைகள்’, അതായത് മധുരിക്കുന്ന ഭാരം’ എന്ന് വേണമെങ്കില്‍ പറയാം. ‘Sweet burdens’
ചില വേദനകള്‍, കഷ്ടപ്പാടുകള്‍ നാം അറിഞ്ഞുകൊണ്ട് ഏറ്റെടുക്കാറുണ്ട്. യേശുവും ചെയ്തത് അതാണ്‌, കാരണം അത് നമ്മുടെ വിശുദ്ധീകരനത്തിനു, നഷ്ടപ്പെട്ടുപോയ ദൈവീകതയെ നാം തിരിച്ചു പുണരാന്‍ അത് അനിവാര്യമായതുകൊണ്ട്...
അത്തരം തെരഞ്ഞെടുപ്പുകളിലെ വേദന നാം സാരമാക്കാറില്ല, അതാണ്‌ യേശു ചെയ്തതും... അപ്പോള്‍ ദുഖവെള്ളി എന്ന പ്രയോഗം ശരിയല്ല, ഇംഗ്ലിഷ് പ്രയോഗം ഗുഡ് ഫ്രൈഡേ ആണ് ശരി...
നാം ഓരോരുത്തരും സ്വാഭാവികമായിത്തന്നെ സ്വാര്‍ത്തര്‍ ആണ്. ‘നിന്‍റെ അയല്‍ക്കാരനെയും നിന്നെപ്പോലെതന്നെ സ്നേഹിച്ചാല്‍, അത്തരം സ്വാര്‍ത്തത തെറ്റാവേണ്ടാതില്ല... സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി, അപരന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, അവന്‍റെ അവകാശങ്ങളെപ്പോലും അവഗണിക്കുന്ന സമീപനം തെറ്റാണു, പാപമാണ്...
ഈ പ്രവണതയ്ക്ക് ഒരു മറുമരുന്നാണ് യേശുവിന്‍റെ ബലി – ‘സ്നേഹിതനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ കവിഞ്ഞു വലിയ സ്നേഹമില്ല’, എന്നാല്‍ യേശു സ്നേഹിതര്‍ക്കുവേണ്ടി മാത്രമല്ല, ശത്രുക്കള്‍ക്ക് വേണ്ടിക്കൂടിയാണ് ജീവന്‍ നല്‍കിയത്...
ജീവന്‍ സംരക്ഷിക്കപ്പെടെണ്ടതല്ല, വലിച്ചെറിയപ്പെടെണ്ടാതാണ്, ഗോതമ്പ്‌ മണിപോലെ.... സമൃദ്ധമായ വിളവിനുവേണ്ടി...
‘Passion of Christ’ പോലുള്ള സിനിമകളിലൂടെ യേശുവിന്‍റെ പീഡകളെ ഡിജിറ്റലൈസ് ചെയ്തു ഭയങ്കരവും ഭയാനകവും ആക്കേണ്ടാതില്ല... ഇതിനേക്കാള്‍ വലിയ പീഡനങ്ങള്‍ ഇന്ന് എല്പ്പിക്കപ്പെടുന്നുണ്ട്... പരസ്യമായി ISI തീവ്രവാതികളും മറ്റും ചെയ്യുന്നതുപോലെ, രഹസ്യമായി അമേരിക്ക പോലുള്ള ലോക പോലീസും ചെയ്യുന്നുണ്ട്...
അതിലല്ല കാര്യം... ബോധ്യങ്ങളിലാണ്, മൂല്യങ്ങളിലാണ്... അതിനുവേണ്ടി എന്തു വിലയും കൊടുക്കാന്‍, ജീവന്‍ വരെ അടിയറവയ്ക്കാന്‍ തയാറാവുന്നതാണ്, സ്നേഹം, പ്രതിബദ്ധത, സമര്‍പ്പണം ഒക്കെ....
-   അത്തരക്കാര്‍ക്കു മരണമില്ല, അവര്‍ എന്നും പിന്‍ തലമുറക്കാരുടെ ഓര്‍മകളില്‍, സ്മരണകളില്‍ ജീവിക്കും, ഉയിര്‍ത്തെഴുന്നേല്ക്കും നിശ്ചയം...
-   അതാണ്‌ യേശുവില്‍ സംഭവിച്ചതും...
-   പീലാത്തോസിന്റെ അവസ്ഥ ഒന്ന് ആലോചിച്ചേ, എന്തൊരു ദയനീയാവസ്ഥ! അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍, നിഷ്കളങ്കനെ നിഗ്രഹിക്കുന്നു...
-   പുരോഹിതന്മാര്‍ക്കും അതുതന്നെ – യേശു അവര്‍ക്ക് എന്നും ഒരു ഭീഷണിയാണ്, വെല്ലുവിളിയാണ്, സ്വൈരത കെടുത്തുന്നവനാണ്... അത്തരക്കാരനെ ഒഴിവാക്കിയേപറ്റു...
-   അതിനായി അധികാര വര്‍ഗത്തെയും കൂട്ടുപിടിച്ച് എന്നേയുള്ളു... രണ്ടുകൂട്ടര്‍ക്കും അവരുടെ കാര്യങ്ങള്‍ നടന്നാല്‍ മതി; അതിനുവേണ്ടി ആരെയും കുരുതികൊടുക്കാന്‍ മടിക്കില്ല.. ഇന്നും ഇതുതന്നെ സ്ഥിതി...

-   Pancretius

(for Kachani Substation)

Thursday 2 April, 2015

പെസഹാ വ്യാഴം...

പെസഹാത്രിദിനം
I. പെസഹാ വ്യാഴം
2.4.2015
(Ex 12:1-8, 11-14/ I Cor 11:23-26/ Jn 13:1-15)

ദിവ്യകാരുണ്യ സ്ഥാപനം/ പൌരോഹിത്യ സ്ഥാപനം/ പരസ്നേഹ കല്പന:
-   യേശുവിന്‍റെ ജീവിതം അതിന്‍റെ പരിസമാപ്തിയില്‍ എത്തുകയാണ്...
-    ‘ഗോതമ്പ്‌ മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍... അഴിയുന്നെങ്കില്‍ സമൃദ്ധമായ ഫലം തരും...) ഇതിനു വേണ്ടിയാണ് ദൈവം യേശുവില്‍ മനുഷ്യനായത്...
-   അതിനുള്ള വില വളരെ വലുതാനെന്നറിഞ്ഞിട്ടും, ജെറസലെമിലേക്ക് യാത്രയായതാണ് ഓസ്സാന്ന ഞായാറായി നാം അനുസ്മരിച്ചത്...
-   ഇന്ന് യഹൂദരുടെ പെസഹായാണ്... അവരുടെ ജീവിതത്തെ, ചരിത്രത്തെ മാറ്റി മറിച്ച വിമോചനത്തിന്‍റെ/ സംഭവങ്ങളുടെ അനുസ്മരനമാണ്...
-   സ്വാര്‍ത്ഥതയില്‍ നിന്നുള്ള മറ്റൊരു മോചനത്തിനായി യേശു പെസഹായോരുക്കുകയാണ്...
-   സ്വന്തം ശരീരം അപ്പമായും, രക്തം വീഞ്ഞായും തന്ന അവിസ്മരണീയ ദിനം... (വഴിയൊരുക്കാന്‍ ഒരുങ്ങും കൂട്ടരേ... വിശക്കുമ്പോള്‍...)
-   ഇത് പ്രീതികവല്‍ക്കരിക്കാന്‍ പറ്റില്ല... യേശുവിനെപ്പോലെ ശരീരം അപ്പമാക്കുന്നവര്‍ക്ക് രക്തം വീഞ്ഞാക്കുന്നവര്‍ക്ക് മാത്രമേ ഇത് പാടുള്ളൂ...
-   കാലാന്തരത്തില്‍ ഇത് ആചാരമായി, ആരാധനയായി (ദിവ്യ കാരുണ്യം)... ദിവ്യ ബലിയായി, ദിവ്യ കാരുണ്യമായി... (യോഹന്നാനിലെ കാലു കഴുകല്‍ കാലാന്തരത്തില്‍ വിപ്ലവമായി...
o   ബലിക്കായി പുരോഹിതന്മാരെ ആവശ്യമായിവന്നു...  
o   മറ്റൊന്നിനെ ബലികൊടുക്കുന്ന പുരോഹിതനല്ല യേശു...
o   സ്വയം ബലിയാവുന്ന, അതിലുമപരി ബലിപീഠവും ബലിവസ്തുവും ബലിയര്‍പ്പകനും ഒന്നാകുന്ന ഒരാള്‍... (പൌരോഹിത്യം)
o   ഇത് പകരം വയ്ക്കാവുന്ന ഒരു പണിയോ, പ്രവര്‍ത്തിയോ അല്ല; അതുകൊണ്ടുതന്നെ അത് കൈമാറപ്പെടുകയില്ല, കൈവയ്പ്പിലൂടെ ആണെങ്കില്‍പ്പോലും...
§  ഇങ്ങനെ ജീവിക്കുന്നവര്‍, ജീവിക്കാന്‍ തുനിയുന്നവര്‍ ശുശ്രൂഷകരും ആയിരിക്കും... ശിഷ്യന്മാരുടെ പാദങ്ങള്‍ വരെ കഴുകുന്നവരും...
§  അതാണ്‌ സ്നേഹം... ശുശ്രൂഷയാണ് സ്നേഹം, ആധിപത്യമല്ല, അധികാരമല്ല, ആജ്ഞാപിക്കലല്ല സ്നേഹം... കാലുകഴുകല്‍...
§  ഇത് വെറും പ്രസംഗമായിരുന്നില്ല, ജീവിതമായിരുന്നു... അതിനെ മാതൃകയാക്കുവാനാണ് വെല്ലുവിളി...
§  സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ വലിയ സ്നേഹമില്ല....  
§  യേശു ഒന്നിന്‍റെയും അനന്തരവകാശിയല്ല... ദൈവീകതയുടെപോലും അവകാശം ഉന്നയിച്ചില്ല... ജീവിതമാകുന്ന വിലകൊടുത്തു അര്‍ഹത നേടുകയായിരുന്നു...
§  അതാണ്‌ കുരിശുമരണം (നാളെ, ദുഃഖവെള്ളി)...അതുകൊണ്ട് ദൈവം അവിടുത്തെ ഉയര്‍ത്തി (മറ്റന്നാള്‍, ഉയിര്‍പ്പ്ഞായര്‍)....