Monday 15 September, 2008

ജീവനും വെളിച്ചവും പത്രാതിപര്‍ക്ക്...

'ജീവനും വെളിച്ചവും' മാസികയുടെ ഒരു വായനക്കാരനും, അത് നമ്മുടെ രൂപതയുടെ ചരിത്ര, സാഹിത്യ, സാംസ്കാരിക, സാമൂഹിക, ആത്യാത്മിക ജിഹ്വയായി മാറണം എന്നും ആഗ്രഹിക്കുന്ന ഒരുവനുമാണ്. ഇതു നമുക്കല്ലാതെ മറ്റാറ്കെങ്കിലും നിര്വഹിക്കാനാവുമോ? എന്നാല്‍ മാസികയിലെ ലേഖനങ്ങളോ പംക്തികാളോ എഴുതുന്നത് മറ്റാരോക്കൊയാണ്! എന്താ നമുക്കു പൃഗല്പ്പന്മാരും പണ്ഡിതന്മാരും ഇല്ലാഞ്ഞിട്ടാണോ? ദൈവ ശാസ്ത്രത്തിലും, കാനോന്‍ നിയമത്തിലുമൊക്കെ ഡോക്ടറേറ്റ്‌ വരെ നേടിയവര്‍ ഇല്ലേ? വൈതീകരും അല്മായരുമൊക്കെ? ഇവര്ക്ക് എഴുതാന്‍ കഴിവില്ലെന്നോ, സമയമില്ലെന്നോ? നമ്മുടെതന്നെ സര്ഗശേസികളെ എന്നാണാവോ നമുക്കായി നാം ഉപയോഗപ്പെടുത്താന്‍ പോകുന്നത്?

ഒരു പ്രോഫെഷണല്‍ പത്രാതിഭ സമിതി എന്നാണാവോ ഉണ്ടാവുക? രൂപതയുടെ മുഖച്ഛായ ആകേണ്ട ഒരു മാസിക ഇങ്ങനെ പോയാല്‍ മതിയോ?

രൂപതയുടെ ജീവല്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങുന്ന ഒരു മാസിഗയെ രൂപതാമാക്കളും ഏറ്റുവാങ്ങും, തീര്‍ച്ച. ഈ മാസിക നമ്മുടെ ഒരു അഭിമാനമാകട്ടെ. അതിന് ചേര്ന്ന ലേഖനങ്ങളും, റിപോര്ടുകളും, കഥ, കവിത മറ്റു രചനകളും ചേരുവകകളും ഒക്കെയായി നമ്മുടെ മുഖപത്രമാവട്ടെ.

പങ്കി.

No comments: